മക്ക – വിശുദ്ധ റമദാൻ അവസാന പത്തിലേക്ക് കടന്നതോടെ വിശുദ്ധ ഹറമിൽ അനുഭവപ്പെടുന്ന കടുത്ത തിരക്ക് കണക്കിലെടുത്ത് വിശുദ്ധ കഅബാലയത്തോട് ചേർന്ന തുറസ്സായ മതാഫ് ഉംറ തീർഥാടകർക്കു മാത്രമായി നീക്കിവെച്ചതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. തവാഫ് നടത്തുന്നതിനുള്ള സ്ഥാപിത നിയമങ്ങൾ തീർഥാടകർ പാലിക്കണം. ഇത് മതാഫിനുള്ളിൽ ചലനം ക്രമീകരിക്കാനും എല്ലാവരെയും കർമങ്ങൾ നിർവഹിക്കാനും മതാഫിലെ സുഗമമായ ഒഴുക്ക് ഉറപ്പാക്കാനും കർമ്മങ്ങൾ എളുപ്പത്തിലും ശാന്തമായും നിർവഹിക്കാൻ തീർഥാടകരെ പ്രാപ്‌തമാക്കാനും സഹായിക്കുന്നു.
ചലനം സുഗമമാക്കാനും ത്വവാഫ് സുഗമമായി നിർവഹിക്കാൻ അവസരമൊരുക്കാനും വേണ്ടിയാണെന്ന് മതാഫ് തീർഥാടകർക്ക് മാത്രമായി നീക്കിവെച്ചിരിക്കുന്നത്. നിയുക്ത തവാഫ് പാതകൾ തീർഥാടകർ പാലിക്കണം. ശേഷിക്കും സ്ഥാപിതമായ പ്രവർത്തന വ്യവസ്ഥകൾക്കും വിധേയമായി മുകളിലെ നിലകളിലും ത്വവാഫ് നിർവഹിക്കാൻ സൗകര്യമുണ്ട്.
ഹജറുൽ അസ്‌വദിൽ നിന്ന് ത്വവാഫ് ആരംഭിക്കുക, നിയുക്ത പാത പിന്തുടരുക, ശാന്തമായി നീങ്ങുക, എതിർദിശയിൽ നടക്കുന്നതും മറ്റ് തീർഥാടകരെ തടസ്സപ്പെടുത്തുന്നതും ഒഴിവാക്കുക എന്നിവ മതാഫിനുള്ളിൽ സുഗമമായ ചലനത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗനിർദേശങ്ങളിൽ ഉൾപ്പെടുന്നു. ഇവ പാലിക്കുന്നത് തീർഥാടകരുടെ സുരക്ഷ വർധിപ്പിക്കുകയും മതാഫിനുള്ളിൽ സുഗമമായ ചലനത്തിന് സഹായിക്കുകയും ചെയ്യും. തീർഥാടകർക്ക് സേവനം നൽകുന്നതിൽ ഹറംകാര്യ വകുപ്പ് നടത്തുന്ന തുടർച്ചയായ ശ്രമങ്ങളെ ഹജ്, ഉംറ മന്ത്രാലയം പ്രശംസിച്ചു. മതാഫ്, മസ്അ എന്നിവിടങ്ങളിലെ തിരക്കിനെ കുറിച്ചുള്ള വിവരങ്ങൾ ഹറംകാര്യ വകുപ്പ് നൽകുന്നു. ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ജനസാന്ദ്രത പരിശോധിക്കണമെന്നും അതോറിറ്റിയുടെ ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ വഴി ത്വവാഫിനും സഅ്‌യിനും അനുയോജ്യമായ നില തെരഞ്ഞെടുക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.
















Leave a Reply