GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ബിനാമി സ്ഥാപനങ്ങളെ കുറിച്ച് രഹസ്യ വിവരം നല്‍കുന്നവര്‍ക്ക് വന്‍ തുക പാരിതോഷികം പ്രഖ്യാപിച്ച് സൗദി വാണിജ്യ മന്ത്രാലയം

റിയാദ്: സൗദിയില്‍ ബിനാമി സ്ഥാപനങ്ങളെ കുറിച്ച് രഹസ്യ വിവരം നല്‍കുന്നവര്‍ക്ക് വന്‍ തുക പാരിതോഷികം പ്രഖ്യാപിച്ച് സൗദി വാണിജ്യ മന്ത്രാലയം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തപ്പെടുന്ന ബിനാമി ഇടപാടുകാരനെതിരേ ചുമത്തപ്പെടുന്ന പിഴയുടെ 30 ശതമാനം വിവരം നല്‍കിയ വ്യക്തിക്കോ സ്ഥാപനത്തിനോ നല്‍കുമെന്നാണ് പുതിയ പ്രഖ്യാപനം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബിനാമി ഇടപാട് ശരിയാണെന്ന് തെളിയിക്കപ്പെട്ടാലുടന്‍ പിഴയുടെ 30 ശതമാനം വിവരം നല്‍കിയയാള്‍ക്ക് കൈമാറുമെന്നും മന്ത്രാലയം വ്യക്തമാക്കി.

നിലവില്‍ ബിനാമി ഇടപാടുകളുടെ പേരില്‍ പിടിക്കപ്പെടുന്ന സ്ഥാപനത്തിനും വ്യക്തിക്കുമെതിരേ 10 ലക്ഷം റിയാല്‍ പിഴ ചുമത്താനാണ് വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനം. ഇതനുസരിച്ച് 30 ശതമാനമായ മൂന്ന് ലക്ഷം റിയാല്‍ വിവരം നല്‍കിയ വ്യക്തിക്ക് പാരിതോഷികമായി ലഭിക്കും. രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങള്‍ അംഗീകൃത മാര്‍ക്കറ്റ് നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിലൂടെ ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനുമുള്ള പദ്ധതിയുടെ

മന്ത്രാലയം ആരംഭിച്ച പുതിയ സേവനം വിശദീകരിച്ചു കൊണ്ട് ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്സ് രാജ്യത്തുടനീളമുള്ള എല്ലാ ചേംബര്‍ ഓഫ് കൊമേഴ്സിനും സര്‍ക്കുലര്‍ നല്‍കി. റിപ്പോര്‍ട്ടിംഗിനായി നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വെബ്‌സൈറ്റ് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഇതിലൂടെ ബിനാമി ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രീതികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുന്നതാണ് സര്‍ക്കുലര്‍. മന്ത്രാലയത്തിന്റെ പുതിയ സേവനത്തെക്കുറിച്ചും ഇത് എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചും സ്വകാര്യമേഖലാ സ്ഥാപനങ്ങളെ ബോധവത്കരിക്കേണ്ടതിന്റെ പ്രാധാന്യവും സര്‍ക്കുലറില്‍ പറയുന്നുണ്ട്. ഒരു സൗദി നിക്ഷേപകന്റെ പേര്, ലൈസന്‍സ്, വാണിജ്യ രജിസ്ട്രി എന്നിവ ഉപയോഗിച്ച് സൗദി പൗരനല്ലാത്ത വ്യക്തിക്ക് സ്ഥാപനം തുടങ്ങാന്‍ അനുവാദം നല്‍കുന്നതും ബിനാമി ഇടപാടിന്റെ പരിധിയില്‍ വരുമെന്ന് വാണിജ്യ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.

ബിനാമി സ്ഥാപനങ്ങളെ കുറിച്ച് വിവരം നല്‍കുന്നയാള്‍ സൗദി പൗരനോ ജിസിസി രാജ്യക്കാരനോ ആണെങ്കില്‍ കൊമേഴ്സ്യല്‍ രജിസ്ട്രി ഡാറ്റ, ദേശീയ ഐഡന്റിറ്റി ഡാറ്റ എന്നിവ നല്‍കണം. മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അവരുടെ റസിഡന്റ് ഐഡന്റിറ്റി കാര്‍ഡ് വിവരങ്ങളോ പാസ്പോര്‍ട്ടിന്റെ വിശദാംശങ്ങളോ നല്‍കണം. അതോടൊപ്പം ബിനാമി സ്ഥാപനത്തിന്റെ വിവരങ്ങളും അതിനുള്ള രേഖാമൂലമുള്ള തെളിവുകളുടെ പകര്‍പ്പും സമര്‍പ്പിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടികളെ സംബന്ധിച്ചിടത്തോളം, വാണിജ്യ മന്ത്രാലയം അല്ലെങ്കില്‍ നാഫത്ത് ഏകീകൃത ദേശീയ സൈറ്റ് വഴി ലോഗിന്‍ ചെയ്ത് സ്ഥാപനവുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന വിവരദാതാവിന്റെ ഡാറ്റ നല്‍കുകയും റിപ്പോര്‍ട്ട് ചെയ്ത സ്ഥാപനത്തിന്റെ ഡാറ്റ നല്‍കുകയും ചെയ്തുകൊണ്ടാണ് ഇത് ചെയ്യേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!