കുവൈറ്റ് സിറ്റി: കുവൈറ്റ് രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി നേരിട്ടതായി കുവൈറ്റ് ആർമി ജനറൽ സ്റ്റാഫ് സ്ഥിരീകരിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും സൈന്യം അറിയിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിനായി ഔദ്യോഗിക അധികാരികൾ പുറപ്പെടുവിക്കുന്ന എല്ലാ മുൻകരുതൽ നിർദ്ദേശങ്ങളും പൊതുജനങ്ങൾ കർശനമായി പാലിക്കണം. നിലവിലെ സ്ഥിതിഗതികൾ സുരക്ഷാ വിഭാഗം അതീവ ശ്രദ്ധയോടെ നിരീക്ഷിച്ചുവരികയാണ്.
മേഖലയിൽ വർദ്ധിച്ചുവരുന്ന സുരക്ഷാ ഭീഷണികളെത്തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി കുവൈറ്റ് വ്യോമപാത താത്കാലികമായി അടച്ചതായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (DGCA) അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ 4:50 മുതലാണ് നിയന്ത്രണം നിലവിൽ വന്നത്. ഇതേത്തുടർന്ന് കുവൈറ്റിലേക്കുള്ള വിവിധ വിമാന സർവീസുകൾ മുൻകൂട്ടി നിശ്ചയിച്ച അടിയന്തര പ്രോട്ടോക്കോൾ പ്രകാരം മറ്റ് ബദൽ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്.
ഇറാൻ്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണങ്ങളും മേഖലയിലെ സിവിൽ വ്യോമയാന സർവീസുകൾക്ക് ഉണ്ടായേക്കാവുന്ന ഭീഷണികളും കണക്കിലെടുത്താണ് വ്യോമപാത അടച്ചതെന്ന് ഡി.ജി.സി.എ വ്യക്തമാക്കി. വ്യോമയാന സുരക്ഷയും യാത്രക്കാരുടെ സുരക്ഷിതത്വവും ഉറപ്പാക്കാനാണ് ഈ അടിയന്തര തീരുമാനം. സുരക്ഷാ ഭീഷണികൾ പൂർണ്ണമായും നീങ്ങി സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നതോടെ വ്യോമപാത വീണ്ടും തുറക്കും. യാത്രക്കാരും വിമാനക്കമ്പനികളും സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
കുവൈറ്റ് ലക്ഷ്യമിട്ടെത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ വിജയകരമായി തകർത്ത് കുവൈറ്റ് ആർമി; വ്യോമപാത താത്കാലികമായി അടച്ചു
















Leave a Reply