GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കുവൈറ്റില്‍ നിയമവിരുദ്ധ കെട്ടിടങ്ങളില്‍ താമസിക്കുന്നവരെ പിടികൂടിയാല്‍ നാല് ദിവസത്തിനകം നാടുകടത്തും

കുവൈറ്റ് സിറ്റി: കെട്ടിട നിയമങ്ങള്‍ പാലിക്കാത്ത താമസ കേന്ദ്രങ്ങള്‍ക്കെതിരേ നടപടികള്‍ ശക്തമാക്കി കുവൈറ്റ് സര്‍ക്കാര്‍. മലയാളികള്‍ ഉള്‍പ്പെടെ 50 പേരുടെ മരണത്തിന് ഇടയാക്കിയ അല്‍ മംഗഫ് തീപ്പിടത്തെ തുടര്‍ന്നാണിത്. നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കെട്ടിടങ്ങളില്‍ താമസിക്കുന്നതായി കണ്ടെത്തുന്ന തൊഴിലാളികളെ മൂന്നോ നാലോ ദിവസത്തിനുള്ളില്‍ കുവൈറ്റില്‍ നിന്ന് നാടുകടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
കൂടാതെ, നിയമവിരുദ്ധ താമസ കേന്ദ്രങ്ങളില്‍ നിന്ന് പിടിക്കപ്പെടുന്ന തൊഴിലാളികള്‍ക്കായി പുതിയ അഭയകേന്ദ്രങ്ങള്‍ സ്ഥാപിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇപ്പോള്‍ നിലവിലുള്ള അഭയകേന്ദ്രങ്ങള്‍ ഇപ്പോഴത്തെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമാണ്. എന്‍ഫോഴ്സ്മെന്റ് നടപടികളുടെ ഫലമായി കുടിയിറക്കപ്പെടുന്ന വ്യക്തികളെ ഉള്‍ക്കൊള്ളാന്‍ നിലവിലെ അടിസ്ഥാന സൗകര്യങ്ങള്‍ പര്യാപ്തമാണെന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നു.

മംഗഫില്‍ മരിച്ചവര്‍ക്ക് 15,000 ഡോളര്‍

അതിനിടെ, കുവൈറ്റ് അമീറിന്റെ നിര്‍ദ്ദേശപ്രകാരം അല്‍ മംഗഫ് കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 15,000 ഡോളര്‍ വീതം അഥവാ 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി അറബ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഈ ദുരന്തത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാനാണ് ഈ ധനസഹായം ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
മരണപ്പെട്ടവരുടെ ബന്ധുക്കളെ കുറിച്ച് ലഭ്യമായ വിവരങ്ങള്‍ പ്രകാരം നഷ്ടപരിഹാര പേയ്മെന്റുകള്‍ പ്രോസസ്സ് ചെയ്യുകയും ഇരകളുടെ ബന്ധപ്പെട്ട എംബസികളില്‍ എത്തിക്കുകയും ചെയ്യും. കുടുംബങ്ങള്‍ക്കുള്ള ഫണ്ട് വിതരണം ശരിയായ രീതിയില്‍ നടക്കുന്നുണ്ടെന്ന് എംബസികള്‍ ഉറപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!