GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഡെലിവറി മേഖലയിൽ സൗദി വൽക്കരണം പ്രായോഗികമല്ല – സൗദി മാധ്യമ പ്രവർത്തകൻ വാഇൽ മഹ്ദി

ജിദ്ദ : സ്വദേശിവത്കരണത്തിന് വളരെയേറെ പ്രാമുഖ്യം കൊടുക്കുന്ന രാജ്യമാണ് സൗദി അറേബ്യ. തൊഴില്‍ മേഖലകളെല്ലാം ഇന്ന് സൗദിവത്കരണത്തിന് വിധേയമാണ്. ചില മേഖലകളില്‍ നൂറുശതമാനവും മറ്റു ചിലതില്‍ കുറഞ്ഞ നിരക്കിലും സൗദികളെ നിയമിക്കുക നിര്‍ബന്ധമാണ്. തദ്ദേശീയരുടെ തൊഴിലില്ലായ്മ കുറക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഈ പദ്ധതി ഏതാണ്ടെല്ലാം തൊഴില്‍മേഖലകളിലും ഇന്ന് യാഥാര്‍ഥ്യമാണ്.
ഏറ്റവുമൊടുവില്‍ സ്വദേശിവത്കരണം ബാധകമാക്കുന്നതായി വന്നത് ഡെലിവറി മേഖലയിലാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസ് വ്യാപകമായതോടെ ഇക്കാലത്ത് നൂറുകണക്കിനാളുകളാണ് ഡെലിവറി മേഖലയില്‍ ജോലി ചെയ്യുന്നത്. എന്നാല്‍ ഡെലിവറി മേഖലയില്‍ സ്വദേശിവത്കരണം പ്രായോഗികമല്ലെന്ന് വാദിക്കുകയാണ് സൗദി മാധ്യമപ്രവര്‍ത്തകന്‍ വാഇല്‍ മഹ്ദി.

വിവാദങ്ങള്‍ ഉയര്‍ത്തിയേക്കാവുന്ന ഒരു ലേഖനത്തില്‍, എല്ലാ മേഖലകളും ബിസിനസുകളും സൗദിവല്‍ക്കരണത്തിന് പ്രാപ്തമല്ലെന്നും സൗദിവല്‍ക്കരണത്തിന്റെ ദോഷം അതിന്റെ നേട്ടത്തേക്കാള്‍ വലുതാണെന്നും വിലയില്‍ അനഭിലഷണീയമായ വര്‍ധനവിന് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ശര്‍ഖുല്‍ ഔസത്ത് ദിനപത്രത്തില്‍ ‘മോട്ടോര്‍ സൈക്കിളിലെ സൗദി ഡെലിവറി തൊഴിലാളി’ എന്ന തലക്കെട്ടിലെഴുതിയ തന്റെ ലേഖനത്തില്‍ മഹ്ദി പറയുന്നു: ‘ഡെലിവറി ആപ്ലിക്കേഷനുകളിലൊന്നിലൂടെ ഞാന്‍ ഒരു ഭക്ഷണമെങ്കിലും ഓര്‍ഡര്‍ ചെയ്യാതെ ഒരാഴ്ച പോലും കടന്നുപോകില്ലെന്ന് എനിക്ക് ഉറപ്പാണ്. എന്റെ എണ്ണിയാലൊടുങ്ങാത്ത ഓര്‍ഡറുകള്‍ക്കിടയില്‍… ഒരു സൗദി ഡെലിവറി വര്‍ക്കറെയും ഞാന്‍ കണ്ടതായി ഓര്‍ക്കുന്നില്ല. ഡെലിവറി തൊഴിലാളികളെ ഓര്‍ക്കുമ്പോള്‍, അവരില്‍ ഒരാളുടെ ചിത്രം എപ്പോഴും എന്റെ മനസ്സില്‍ തങ്ങിനില്‍ക്കും. തന്റെ അന്‍പതുകളിലുള്ള, പൊക്കമുള്ള ഒരു അറബ് പൗരനാണ് അത്. ഡെലിവറി ജോലിയിലെത്തുംമുമ്പ് അദ്ദേഹം ഒരു ഓഫീസ് ജോലിയിലായിരുന്നുവെന്ന് തോന്നുന്നു. ഈ വ്യക്തിയുടെ ചിത്രം ഇപ്പോഴും എന്റെ മനസ്സില്‍ പതിഞ്ഞിട്ടുണ്ട്, കാരണം ഈ പ്രായത്തിലുള്ള ഒരു മനുഷ്യന്‍, ഒരു ഓഫീസ് ജീവനക്കാരനെപ്പോലെ തോന്നിക്കുകയും പെരുമാറുകയും ചെയ്യുന്ന ഒരാള്‍, വളരെയധികം യാത്ര ആവശ്യമുള്ള ജോലി എന്തുകൊണ്ട് തെരഞ്ഞെടുത്തു. ഒന്നുകില്‍ അയാള്‍ക്ക് ഓഫീസ് ജോലി നഷ്ടമായിട്ടുണ്ടാകാം, അല്ലെങ്കില്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ഒരു അധിക വരുമാനമായി ഇത് കാണുന്നുണ്ടാകാം. ഈ മേഖലയില്‍ പ്രവര്‍ത്തിക്കാനുള്ള അയാളുടെ ആഗ്രഹത്തില്‍നിന്ന് ഈ വ്യക്തിക്ക് പ്രയോജനം ലഭിച്ചു, എനിക്കും പ്രയോജനം ലഭിച്ചു, ഡെലിവറി കമ്പനിക്കും പ്രയോജനം ലഭിച്ചു എന്നതാണ് ആത്യന്തിക ഫലം.

ഡെലിവറി ജോലി സൗദികളെ ആകര്‍ഷിക്കാത്തതിന്റെ രണ്ട് കാരണങ്ങള്‍ മഹ്ദി പറയുന്നു: ‘അതോറിറ്റി പറയുന്നതുപോലെ, ഈ മേഖലയില്‍ സൗദികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്.’

രണ്ട് കാരണങ്ങളാല്‍ ഡെലിവറി മേഖല സൗദികള്‍ക്ക് ആകര്‍ഷകമായ മേഖലയല്ല: ആദ്യത്തേത് സാമ്പത്തികമാണ്, ഡെലിവറി ഫീസ് ചെറുതാണ്. മറ്റൊന്ന് ലോജിസ്റ്റിക്കലാണ്, കാരണം ഓര്‍ഡറുകള്‍ ഡെലിവറി ചെയ്യുന്നതിന് തിരക്കേറിയതും അസഹനീയവുമായ തെരുവുകളിലൂടെ ഡ്രൈവിംഗ് ആവശ്യമാണ്, കൂടാതെ ഡ്രൈവര്‍ വാഹനം പാര്‍ക്ക് ചെയ്ത് ഓര്‍ഡര്‍ ഡെലിവര്‍ ചെയ്യേണ്ടതുണ്ട്. ഓര്‍ഡര്‍ വരുമാനം 5 മുതല്‍ 7 വരെ റിയാലില്‍ കൂടില്ല, ഇന്ധനച്ചെലവ് ഉള്‍പ്പെടെ 100 റിയാല്‍ സമ്പാദിക്കാന്‍ ഡ്രൈവര്‍ അര ദിവസം (12 മണിക്കൂര്‍) ജോലി ചെയ്യേണ്ടതുണ്ട്. ഒരു മാസം മുഴുവനും മുടങ്ങാതെ ദിവസം 12 മണിക്കൂര്‍ ജോലി ചെയ്യുമെന്ന് കരുതിയാല്‍ അയാളുടെ വരുമാനം 3000 റിയാലില്‍ കൂടില്ല.

ഡ്രൈവര്‍ക്ക് പ്രതിമാസം ആയിരം റിയാല്‍ ലാഭിക്കാനും ബാക്കി തുക തന്റെ ചെലവുകള്‍ക്കും ഇന്ധന ചെലവുകള്‍ക്കുമായി ചെലവഴിക്കാന്‍ കഴിഞ്ഞുവെന്ന് കരുതുക, ഒരു കുടുംബം പോറ്റാന്‍ ആയിരം റിയാല്‍ സ്വന്തം രാജ്യത്തേക്ക് മാറ്റേണ്ടിവരുന്ന സൗദി ഇതര വിഭാഗത്തിന് ഈ കണക്ക് ന്യായമാണ്. എന്നാല്‍ ഒരു സൗദി പൗരന് തന്റെ കുടുംബത്തെ പോറ്റാന്‍ ഇത് പര്യാപ്തമല്ല.

മഹ്ദി കൂട്ടിച്ചേര്‍ക്കുന്നു: ‘ഓര്‍ഡറുകള്‍ ഡെലിവറി ചെയ്യുന്നതിന്റെ സാമ്പത്തികശാസ്ത്രം എല്ലാവരും മനസ്സിലാക്കണം. ചില ഡെലിവറി കമ്പനികള്‍ രണ്ട് കാര്യങ്ങളില്‍നിന്ന് ലാഭം ഉണ്ടാക്കുന്നു: ആദ്യത്തേത് ഭക്ഷണം വിതരണം ചെയ്യുമ്പോള്‍ അതിന്റെ വില കൂട്ടുന്നു, മറ്റൊന്ന് ഡ്രൈവര്‍ ഡെലിവറി ഫീസ് പങ്കിടുന്നു. ചില കമ്പനികള്‍ ഭക്ഷണത്തിന്റെ വില ഉയര്‍ത്തുന്നില്ല, മറിച്ച് ഡെലിവറി ഫീസ് മാത്രം ഈടാക്കുന്നു. ഈ കമ്പനികളില്‍ പലതും മുഴുവന്‍ സമയമോ പാര്‍ട്ട് ടൈമോ ജോലി ചെയ്യുന്ന ഡ്രൈവര്‍മാരെയാണ് ആശ്രയിക്കുന്നത്. സൗദികള്‍ അല്ലാത്തവര്‍, ഇപ്പോള്‍, അതോറിറ്റിയുടെ തീരുമാനത്തോടെ, ഒന്നുകില്‍ ഒരു ലൈറ്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ചേരണം, അല്ലെങ്കില്‍ അവരുടെ വീടുകളില്‍ ഇരിക്കണം… ഈ ആളുകളുടെയോ മനുഷ്യത്വത്തിന്റെയോ ഗതിയെക്കുറിച്ച് എനിക്ക് താല്‍പ്പര്യമില്ലെന്ന് കരുതുക, പക്ഷേ ഉപഭോക്താവ് എന്ന നിലയില്‍ എന്റെ താ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!