റിയാദ്- ഫെബ്രുവരി 17ന് (ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം റജബ് 29)
ചൊവ്വാഴ്‌ച വൈകുന്നേരം റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രിം കോടതി രാജ്യത്തെ മുസ്ലിംകളോട് അഭ്യർഥിച്ചു. നഗ്ന നേത്രങ്ങൾകൊണ്ടോ ടെലിസ്കോപ് വഴിയോ മാസപ്പിറവി ദർശിക്കുന്നവർ തൊട്ടടുത്ത കോടതിയെ വിവരമറിയിക്കേണ്ടതാണ്. മാസപ്പിറവി കാണാൻ ശേഷിയുള്ളവർ ഇക്കാര്യം ഗൗരവത്തിലെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു
ചൊവ്വാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം ചെയ്ത് സൗദി കോടതി
