ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് സൗദി

ജിദ്ദ – ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിന്റെ ഉദ്ദേശ്യത്തെയും ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള പിന്തുണയെയും സൗദി അറേബ്യ സ്വാഗതം ചെയ്യുന്നതായി വിദേശ മന്ത്രാലയം. കിഴക്കന്‍ ജറൂസലം തലസ്ഥാനമായി 1967 ലെ അതിര്‍ത്തികളില്‍ ഫലസ്തീന്‍ ജനതക്ക് സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള അനിഷേധ്യമായ അവകാശം സ്ഥിരീകരിക്കുന്ന അന്താരാഷ്ട്ര പ്രമേയങ്ങള്‍ നടപ്പാക്കാന്‍ ഗൗരവമായ നടപടികള്‍ സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടും സമാധാനപ്രിയരായ രാജ്യങ്ങളോടും സൗദി അറേബ്യ ആഹ്വാനം ചെയ്തു.


ബ്രിട്ടന്റെ പ്രഖ്യാപനത്തെ ഫ്രഞ്ച് വിദേശ മന്ത്രി ജീൻ-നോയൽ ബാരറ്റും സ്വാഗതം ചെയ്തു. “ഒരുമിച്ച് നമുക്ക് അക്രമചക്രം അവസാനിപ്പിക്കുകയും മേഖലയിൽ സമാധാനത്തിനുള്ള സാധ്യതകൾ വീണ്ടും തുറക്കുകയും ചെയ്യാം,” ബാരറ്റ് സാമൂഹിക മാധ്യമത്തിൽ കുറിച്ചു. ഗാസയിൽ വെടിനിർത്തൽ ഉൾപ്പെടെയുള്ള നടപടികൾ ഇസ്രായേൽ സ്വീകരിച്ചില്ലെങ്കിൽ 2025 സെപ്റ്റംബറിൽ ബ്രിട്ടൻ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് സ്റ്റാർമർ വ്യക്തമാക്കിയിരുന്നു. ഫ്രാൻസും ഈ ദിശയിൽ നീങ്ങുന്നതിനാൽ, ബ്രിട്ടന്റെ നിലപാട് ഫലസ്തീൻ അംഗീകാരത്തിനുള്ള ആക്കം വർധിപ്പിക്കുന്നുവെന്ന് ബാരറ്റ് അഭിപ്രായപ്പെട്ടു.



ദ്വിരാഷ്ട്ര പരിഹാരം ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്ന സമയത്ത്, ഒരു യഥാര്‍ഥ സമാധാന പ്രക്രിയക്കുള്ള സംഭാവനയായി ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഞാന്‍ എപ്പോഴും പറഞ്ഞിട്ടുണ്ടെന്നും നിലവില്‍ ആ പരിഹാരം ഭീഷണിയിലായതിനാല്‍ പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായും സ്റ്റാര്‍മര്‍ സൂചിപ്പിച്ചു. സെപ്റ്റംബറില്‍ നടക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലിയില്‍ വെച്ച് ഫ്രാന്‍സ് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രഖ്യാപിച്ചതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഫലസ്തീനെ അംഗീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയും അറിയിച്ചത്.


അതേസമയം, മാൾട്ട പ്രധാനമന്ത്രി റോബർട്ട് അബേല 2025 സെപ്റ്റംബറിലെ യു.എൻ ജനറൽ അസംബ്ലി യോഗത്തിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചു. ബ്രിട്ടന്റെയും ഫ്രാൻസിന്റെയും സമാന പ്രഖ്യാപനങ്ങൾക്ക് പിന്നാലെയാണ് മാൾട്ടയുടെ ഈ നിലപാട്. “മിഡിൽ ഈസ്റ്റിൽ ശാശ്വത സമാധാനം കൈവരിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഈ തീരുമാനം പ്രകടിപ്പിക്കുന്നത്,” അബേല വ്യക്തമാക്കി.


ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ മാള്‍ട്ടീസ് ഗവണ്‍മെന്റിനു മേല്‍ അവരുടെ അണികളില്‍ നിന്ന് തന്നെ സമ്മര്‍ദം വര്‍ധിച്ചുവരികയാണ്. ഫലസ്തീന്‍ രാഷ്ട്രത്തെ ഉടനടി അംഗീകരിക്കണമെന്ന് ജൂലൈ പകുതിയോടെ വലതുപക്ഷ പ്രതിപക്ഷം ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂണിയനില്‍ അംഗമായ ഈ ദ്വീപ് രാഷ്ട്രത്തിന് ഫലസ്തീന്‍ പ്രശ്‌നങ്ങളെ പിന്തുണക്കുന്നതില്‍ നീണ്ട ചരിത്രമുണ്ട്. കൂടാതെ ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള ശ്രമങ്ങളെയും മാള്‍ട്ട പിന്തുണച്ചിട്ടുണ്ട്.


ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള പദ്ധതികള്‍ മെയ് മാസത്തില്‍ അബേല ആദ്യമായി പ്രഖ്യാപിച്ചു. ജൂണില്‍ നടക്കുന്ന യു.എന്‍ സമ്മേളനത്തില്‍ ഫലസ്തീനെ അംഗീകരിക്കുമെന്ന് അബേല പറഞ്ഞു. എന്നാല്‍ പിന്നീട് സമ്മേളനം മാറ്റിവെച്ചു. മെയ് മാസത്തില്‍ അയര്‍ലന്‍ഡ്, നോര്‍വേ, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!