ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയുടെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ പരിശോധന തുടരുന്നു; ഒരാഴ്ചയ്ക്കകം 22000 പേർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം

റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്തിലുള്ള സംയുക്ത സുരക്ഷാ പരിശോധന തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കകം വിവിധ നിയമലംഘനങ്ങളുടെ പേരില്‍ 22094 നിയമലംഘകരെ സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയതായി അധികൃതര്‍ വ്യക്തമാക്കി. നേരത്തേ വിവിധ നിയമലംഘനങ്ങള്‍ക്ക് പിടിയിലായ 10,943 പേരെ സൗദിയില്‍ നിന്ന് സ്വന്തം നാടുകളിലേക്ക് നാടുകടത്തുകയുമുണ്ടായി.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ അറസ്റ്റിലായവരില്‍ 13,731 പേരാണ് റസിഡന്‍സി നിയമങ്ങള്‍ ലംഘിച്ച് സൗദിയില്‍ കഴിഞ്ഞതിന് പിടിയിലായത്. അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചതിന് 4,873 പേരും തൊഴില്‍ നിയമം ലംഘിച്ചതിന് 3,490 പേരും പിടിക്കപ്പെട്ടു. രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ചതിന് 1,337 പേര്‍ അറസ്റ്റിലായി. ഇവരില്‍ 53 ശതമാനം പേര് എത്യോപ്യക്കാരും 44 ശതമാനം പേര്‍ യെമനികളും ബാക്കി മൂന്ന് ശതമാനം പേര്‍ മറ്റ് രാജ്യക്കാരുമാണ്.

മതിയായ രേഖകളില്ലാതെ സൗദി അറേബ്യയില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നതിനിടെ 37 പേരും പിടിക്കപ്പെട്ടു. നുഴഞ്ഞുകയറ്റക്കാര്‍ക്ക് യാത്ര, താമസ സൗകര്യങ്ങള്‍ നല്‍കിയതിന് 23 പേരെ അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിക്കാന്‍ ആളുകളെ സഹായിക്കുന്നവരും റസിഡന്‍സി നിയമങ്ങളും തൊഴില്‍ നിയമങ്ങളും ലംഘിച്ച് രാജ്യത്ത് കഴിയുന്നവര്‍ക്ക് ജോലിയോ താമസ സൗകര്യമോ യാത്രാ സൗകര്യമോ ഒരുക്കുകയും ചെയ്യുന്നവരും ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്യുന്നതെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി.
ഇസ്രയേലോ ഇറാനോ കൂടുതൽ കരുത്ത്? പിന്നറാമ്പുറം അറിയാം

നിയമലംഘകര്‍ക്ക് 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും കെട്ടിടങ്ങളും കണ്ടുകെട്ടുകയും നിയമലംഘകരുടെ പേര് വിവരങ്ങള്‍ അവരുടെ ചെലവില്‍ മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുകയും ചെയ്യും. അടുത്ത കാലത്തായി പ്രതിവാര പരിശോധനകള്‍ക്കിടയില്‍ അറസ്റ്റിലാവുന്ന പ്രവാസികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. നേരത്തേ പിടിയിലായ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ മാതൃരാജ്യങ്ങളിലേക്ക് നാടുകടത്തപ്പെടുന്നതിന് മുമ്പായി താല്‍ക്കാലിക താമസ കേന്ദ്രങ്ങളില്‍ കഴിയുകയാണ്.

നേരത്ത ഒരു ആഴ്ച ശരാശരി 10,000 അനധികൃത താമസക്കാരെയാണ് പിടികൂടിയിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 20,000ത്തിനു മുകളിലേക്ക് എത്തിയിരിക്കുന്നു. ഹജ്ജ്, ഉംറ തീര്‍ഥാനടത്തിനെത്തിയ ശേഷം വിസ കാലാവധി കഴിഞ്ഞിട്ടും തൊഴില്‍ അന്വേഷിക്കാനും മറ്റുമായി സൗദിയില്‍ തങ്ങുന്നവരുടെ എണ്ണം വരുന്നതാണ് ഇതിനൊരു കാരണമായി വിലയിരുത്തപ്പെടുന്നത്.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!