ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ അനുമതിയില്ലാതെ ഉപഭോക്താക്കള്‍ക്കായി മത്സരങ്ങളും വില്‍പ്പന പ്രമോഷനുകളും സംഘടിപ്പിച്ചതിന് 44 വാണിജ്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

റിയാദ്: അനുമതിയില്ലാതെ ഉപഭോക്താക്കള്‍ക്കായി മത്സരങ്ങളും വില്‍പ്പന പ്രമോഷനുകളും സംഘടിപ്പിച്ചതിന് 44 വാണിജ്യ സ്ഥാപനങ്ങള്‍ക്കെതിരെ സൗദി അറേബ്യയിലെ വാണിജ്യ മന്ത്രാലയം നടപടി സ്വീകരിച്ചു. ആന്റി-കൊമേഴ്സ്യല്‍ ഫ്രോഡ് നിയമപ്രകാരമുള്ള നടപടികള്‍ ചുമത്തുന്നതിനായി ഈ ബിസിനസ് സ്ഥാപനങ്ങളെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായി മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളും ഓണ്‍ലൈന്‍ സ്റ്റോറുകളും മത്സരങ്ങള്‍ നടത്തുന്നതിനോ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നതിനോ മുമ്പ് വാണിജ്യ മന്ത്രാലയത്തില്‍ നിന്ന് അനുമതി നേടണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഈ നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്നത് വാണിജ്യ വഞ്ചന വിരുദ്ധ നിയമത്തിന്റെ ലംഘനമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. ആന്റി-കൊമേഴ്സ്യല്‍ ഫ്രോഡ് നിയമപ്രകാരം, നിയമലംഘകര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ (266,427 ഡോളര്‍) വരെ പിഴയും ഉള്‍പ്പെടെ കടുത്ത ശിക്ഷകള്‍ നേരിടേണ്ടിവരും. കൂടാതെ, യോഗ്യതയുള്ള കോടതികള്‍ കൃത്യമായ ജുഡീഷ്യല്‍ വിധി പുറപ്പെടുവിച്ചതിന് ശേഷം നിയമലംഘകരുടെ പേരുകള്‍ പരസ്യപ്പെടുത്താനും നിയമം അനുവദിക്കുന്നുണ്ട്.

2008ലാണ് സൗദി അറേബ്യ വാണിജ്യ വഞ്ചന വിരുദ്ധ നിയമം പുറപ്പെടുവിച്ചത്. ഇതിലെ നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിക്കൊണ്ട് 2019ല്‍ പുതിയ ഭേദഗതിയും നടപ്പിലാക്കി. പരമ്പരാഗത വിപണിയിലും ഓണ്‍ലൈനിലും വാണിജ്യ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഉപഭോക്തൃ സംരക്ഷണം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ് നിയമം. തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഉല്‍പ്പന്നങ്ങളെ അവതരിപ്പിക്കല്‍, തെറ്റായ പരസ്യം നല്‍കല്‍, ലൈസന്‍സില്ലാത്ത പ്രമോഷനുകളോ മത്സരങ്ങളോ നടത്തല്‍ തുടങ്ങിയ വഞ്ചനാപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ബിസിനസുകള്‍ക്ക് കര്‍ശനമായ പിഴ ചുമത്തി വാണിജ്യ ഇടപാടുകളില്‍ സുതാര്യതയും നീതിയും നിയമസാധുതയും ഉറപ്പാക്കാന്‍ ഇത് ലക്ഷ്യമിടുന്നു.

ഈ നിയമപ്രകാരം, കഴിഞ്ഞ മാര്‍ച്ചില്‍ റീട്ടെയില്‍ ലോട്ടറി സമ്മാന നറുക്കെടുപ്പുകള്‍ സംഘടിപ്പിച്ചതിന് നിരവധി വാണിജ്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ മന്ത്രാലയം ശിക്ഷാ നടപടികള്‍ സ്വീകരിച്ചിരുന്നു. ഉപഭോക്താക്കള്‍ക്ക് മത്സരങ്ങളിലോ ഓഫറുകളിലോ നറുക്കെടുപ്പുകളിലോ പങ്കെടുക്കുന്നതിന് നിബന്ധനകള്‍ മുന്നോട്ടുവച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. ഒരു ഉല്‍പ്പന്നത്തിനുള്ളില്‍ ഒരു മത്സര വൗച്ചര്‍ ഉള്‍പ്പെടുത്തുന്നതും പ്രമോഷണല്‍ ഇവന്റുകള്‍ക്കിടയില്‍ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കുന്നത് പോലുള്ള നിയമം മൂലം നിരോധിക്കപ്പെട്ട കാര്യങ്ങളും ഇവരില്‍ നിന്ന് കണ്ടെത്തിയിരുന്നു. മത്സര പ്രവേശനത്തിനുള്ള വ്യവസ്ഥയായി പണമടയ്ക്കുകയോ സാധനങ്ങള്‍ വാങ്ങുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുന്നത് നിലവിലെ നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്.

ഈ നിയമം നടപ്പിലാക്കുന്നതിലൂടെ, വിശ്വസനീയമായ വിപണി അന്തരീക്ഷം നിലനിര്‍ത്താനും ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കാനും വാണിജ്യ മേഖല വളരുന്നതിനനുസരിച്ച് ബിസിനസുകള്‍ക്കിടയില്‍ ന്യായമായ മത്സരം ഉയര്‍ത്തിപ്പിടിക്കാനുമാണ് സൗദി ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!