റിയാദ്: സൗദി അറേബ്യയുടെ ഭരണതലത്തിൽ നിരവധി മാറ്റങ്ങൾ പ്രഖ്യാപിച്ച് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. ഡോ. അബ്ദുൽ അസീസ് ബിൻ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് അൽ മുഖ്രിനെ മന്ത്രി പദവിയോടെ രാജാവിന്റെ പ്രത്യേക ഉപദേശകനായി നിയമിച്ചു.
നാഷണൽ ഗാർഡിൻ്റെ ഡെപ്യൂട്ടി മന്ത്രി, അബ്ദുൾ മുഹ്സിൻ ബിൻ അബ്ദുൽ അസീസ് അൽ-തുവൈജ്‌രിയെ തൽസ്ഥാനത്ത് നിന്ന് മാറ്റി. ദേശീയ ഗാർഡിൻ്റെ ഡെപ്യൂട്ടി മന്ത്രിയുടെ ചുമതല, പ്രത്യേക ഉപദേഷ്ടാവ് ഡോ. അബ്ദുൽ അസീസ് ബിൻ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് അൽ മുഖ്രിനെ ഏൽപ്പിച്ചു. അബ്ദുൾ മുഹ്സിൻ ബിൻ അബ്ദുൽ അസീസ് അൽ-തുവൈജിരിെ മന്ത്രി പദവിയോടെ റോയൽ കോർട്ടിൻ്റെ ഉപദേശകനായി നിയമിച്ചു.
എഞ്ചിനീയർ അനസ് ബിൻ അബ്ദുല്ല ബിൻ ഹമദ് അൽ സുലൈയിനെ മികച്ച റാങ്കോടെ ടൂറിസം അസിസ്റ്റൻ്റ് മന്ത്രിയായി നിയമിച്ചു. ഡോ. അബ്ദുല്ല ബിൻ അലി ബിൻ മുഹമ്മദ് അൽ-അഹ്മരി മികച്ച റാങ്കോടെ ആസൂത്രണ വികസനത്തിനായുള്ള വ്യവസായ, മിനറൽ റിസോഴ്സസ് അസിസ്റ്റൻ്റ് മന്ത്രിയായി നിയമിച്ചു.
ഖാലിദ് ബിൻ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ അബ്ദുൽകരീമിനെ മന്ത്രി പദവിയുള്ള മന്ത്രിമാരുടെ കൗൺസിൽ സെക്രട്ടറി ജനറലായി നിയമിച്ചു. കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് ഡെപ്യൂട്ടി സെക്രട്ടറി ജനറൽ പ്രൊഫസർ അൽ-ഷെഹാന ബിൻത് സാലിഹ് ബിൻ അബ്ദുല്ല അൽ-അസാസിനെ ആ സ്ഥാനത്തുനിന്ന് നീക്കി. ഇവരെ മികച്ച റാങ്കോടെ റോയൽ കോർട്ടിൻ്റെ ഉപദേഷ്ടാവായി നിയമിച്ചു, പ്രൊഫസർ മാസെൻ ബിൻ തുർക്കി ബിൻ അബ്ദുല്ല അൽ സുദൈരിയെ മന്ത്രിമാരുടെ കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റിൻ്റെ ഉപദേശകനായി മികച്ച റാങ്കോടെ നിയമിച്ചു.
പ്രൊഫസർ അബ്ദുൾ മുഹ്‌സെൻ ബിൻ സാദ് ബിൻ അബ്ദുൽ മൊഹ്‌സെൻ അൽ ഖലാഫിനെ ധനകാര്യ ഉപമന്ത്രിയായും പ്രൊഫസർ അബ്ദുൾ അസീസ് ബിൻ സൗദ് ബിൻ അബ്ദുൽ അസീസ് അൽ ദഹിമിനെ വാണിജ്യ സഹമന്ത്രിയായും നിയമിച്ചു.
പ്രൊഫസർ അൽ റബ്ദി ബിൻ ഫഹദ് ബിൻ അബ്ദുൽ അസീസ് അൽ റബ്ദിയെ മികച്ച റാങ്കോടെ നാഷണൽ ഡാറ്റ മാനേജ്‌മെൻ്റ് ഓഫീസ് മേധാവിയായി നിയമിച്ചു. എഞ്ചിനീയർ സമി ബിൻ അബ്ദുല്ല മുഖീമിനെ മികച്ച റാങ്കോടെ സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അതോറിറ്റിയുടെ വൈസ് പ്രസിഡൻ്റായി നിയമിച്ചു.
