ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

കുവൈറ്റില്‍ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനുള്ള നടപടികളുമായി ആഭ്യന്തര മന്ത്രാലയം.

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനുള്ള നടപടികളുമായി ആഭ്യന്തര മന്ത്രാലയം. ലക്ഷക്കണക്കിന് പ്രവാസികള്‍ അനധികൃതമായി ഡ്രൈവിംഗ് ലൈസന്‍സ് കൈവശം വയ്ക്കുന്നുവെന്ന് ആരോപണത്തെ തുടര്‍ന്നാണ് നടപടി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് തലാല്‍ അല്‍ ഖാലിദിന്റെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധനയെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി അധികൃതര്‍ അറിയിച്ചു.

നിലവില്‍ അനധികൃതമായി പ്രവാസികള്‍ കൈവശം വച്ചിരിക്കുന്ന ഡ്രൈവിംഗ് ലൈസന്‍സുകള്‍ കണ്ടെത്താനുള്ള പരിശോധനാ നടപടികള്‍ ശക്തിപ്പെടുത്താന്‍ ട്രാഫിക് വിഭാഗം നേരത്തെ തീരുമാനം എടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് നിലവില്‍ പ്രവാസികള്‍ക്ക് നല്‍കിയിട്ടുള്ള ലൈസന്‍സുകളുടെ വെരിഫിക്കേഷന്‍ നടപടികള്‍ പുനരാരംഭിച്ചത്. രണ്ടര ലക്ഷത്തോളം വിദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ പിന്‍വലിക്കാന്‍ ആഭ്യന്തരമന്ത്രാലയം ഒരുങ്ങുന്നതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇവ അനധികൃതമായാണ് പ്രവാസികള്‍ കൈവശം വയ്ക്കുന്നത് എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം.

രാജ്യത്ത് നിലവില്‍ ഏഴ് ലക്ഷത്തിലധികം വിദേശികള്‍ക്ക് കുവൈറ്റ് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിയിട്ടുള്ളതായി മുതിര്‍ന്ന ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അല്‍ ജരീദ പത്രം റിപ്പോര്‍ട്ട് ചെയ്തു. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് എക്പാട്രിയറ്റ്‌സ് വിഭാഗത്തിന്റെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ലൈസന്‍സുകളുടെ എണ്ണമാണ് ഇത്. ഇവയില്‍ രണ്ടര ലക്ഷത്തോളം പേര്‍ ലൈസന്‍സിനുള്ള നിശ്ചിത അര്‍ഹതാ മാനദണ്ഡങ്ങള്‍ ഇല്ലാത്തവരാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ സൂക്ഷ്മ പരിശോധന നടത്തുന്നതിന്റെ ഭാഗമായി പുതിയ ലൈസന്‍സ് നല്‍കുന്ന നടപടികള്‍ നേരത്തേ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. പരിശോധന ഉടന്‍ തന്നെ പൂര്‍ത്തിയാക്കി നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.

നിയമ വിരുദ്ധമായി ഉപയോഗിക്കുന്ന ലൈസന്‍സുകള്‍ കണ്ടെത്തി റദ്ദാക്കുന്നതിന്റെ ഭാഗമായി എല്ലാ ലൈസന്‍സുകളും പരിശോധിക്കുന്നതിനുള്ള നടപടികളാണ് അധികൃതര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. ഇതിനു ശേഷം അര്‍ഹതയുള്ളവരുടെ ലൈസന്‍സുകള്‍ മാത്രം നിലനിര്‍ത്തും. 600 ദിനാര്‍ മിനിമം ശമ്പളം, സര്‍വകലാശാലാ ബിരുദം, രണ്ട് വര്‍ഷത്തില്‍ കുറയാതെ കുവൈറ്റില്‍ സ്ഥിര താമസം എന്നിവയാണ് വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള പ്രധാനം മാനദണ്ഡങ്ങള്‍. ഡ്രൈവര്‍, പിആര്‍ഒ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ വ്യവസ്ഥകളില്‍ ഇളവുണ്ട്. എന്നാല്‍, ഇവര്‍ ഈ തസ്തികകളില്‍ നിന്ന് മാറിയാല്‍ നേരത്തേ ലഭിച്ച ലൈസന്‍സ് തിരിച്ചു നല്‍കണമെന്നാണ് വ്യവസ്ഥ. ഇങ്ങനെ വിവിധ കാരണങ്ങളാല്‍ ലൈസന്‍സിനുള്ള അര്‍ഹതാ പരിധിക്ക് പുറത്തായവര്‍ക്കും പ്രവാസം അവസാനിപ്പിച്ചു മടങ്ങിയവര്‍ക്കും നാട്ടില്‍ കുടുങ്ങിയത് മൂലം ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടമാകും.

അതിനിടെ, കഴിഞ്ഞ രണ്ടു മാസത്തിനിടെ കുവൈറ്റില്‍ നിന്ന് 6,112 പ്രവാസികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് വിവിധ രാജ്യക്കാരായ പ്രവാസികളെ നാടുകടത്തിയത്. നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്ന പരിശോധനകളില്‍ പിടികൂടപ്പെട്ടവരെയാണ് നാടുകടത്തിയത്. താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് ജോലി ചെയ്യുന്നവര്‍, തൊഴില്‍ നിയമ ലംഘകര്‍, രേഖകളുടെ കാലാവധി അവസാനിച്ച ശേഷം അനധികൃതമായി രാജ്യത്ത് താമസിക്കുന്നവര്‍, സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവര്‍ തുടങ്ങിയവരാണ് നടപടിക്ക് വിധേയരായവരില്‍ ഏറിയ പങ്കും. കഴിഞ്ഞ ഒരാഴ്ചക്കിടെ 45 പേരെ താമസ, തൊഴില്‍ നിയമലംഘനങ്ങള്‍ക്ക് പിടികൂടിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍സ് അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ ആറു വരെ നടത്തിയ പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്. ഓഗസ്റ്റ് മാസത്തില്‍ മാത്രം 43 സുരക്ഷാ ക്യാമ്പയിനുകളില്‍ ആകെ 585 പേര്‍ പിടിയിലായി. സെപ്റ്റംബറില്‍ 52 സുരക്ഷാ ക്യാമ്പയിനുകളില്‍ നിയമലംഘകരായ 204 പേരെയും അറസ്റ്റ് ചെയ്തു. ഓഗസ്റ്റില്‍ 3,451 പേരെയും സെപ്റ്റംബറില്‍ 2,661 പ്രവാസികളെയുമാണ് നാടുകടത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
BAHRAIN - ബഹ്റൈൻ KUWAIT - കുവൈത്ത് OMAN - ഒമാൻ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ

🌐 ഇന്നത്തെ വിനിമയ നിരക്ക്

➖➖➖➖➖➖➖➖➖🪙 കേരളത്തിൽ ഇന്നത്തെ സ്വര്‍ണവില➖➖➖➖➖➖➖➖➖ 22 കാരറ്റ് 🪙 1 ഗ്രാം. 4,650രൂപ 🪙 8 ഗ്രാം. 37,200 രൂപ 24 കാരറ്റ് 🪙 1 ഗ്രാം.
error: Content is protected !!