ഇരുപത്തേഴാം രാവിൽ മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ പ്രവാചക പള്ളിയിലും 20 ലക്ഷത്തിലധികം വിശ്വാസികൾ നമസ്കരിക്കാൻ എത്തി
മക്ക/ മദീന: റമദാനിലെ അവസാന പത്ത് ദിവസങ്ങളിലെ പുണ്യ രാത്രിയായ ഇരുപത്തിയേഴാം രാവിൽ ജന ലക്ഷങ്ങൾ മക്കയിലും മദീനയിലും സംഗമിച്ചു.മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ പ്രവാചക പള്ളിയിലും 20 ലക്ഷത്തിലധികം വിശ്വാസികൾ ഇശാ നിസ്കാരത്തിനായും തറാവീഹ്, ഖിയാമുല്ലൈൽ പ്രത്യേക രാത്രി പ്രാർത്ഥനകൾക്കായും ഒത്തുകൂടിയെന്നാണ് കണക്കുകൾ. നാഥനിലേക്ക് ഇരു കയ്യുയർത്തി പ്രാർത്ഥനാ മനസ്സുമായി അലിഞ്ഞു ചേരാൻ ജനലക്ഷങ്ങൾ മക്കയിലേക്കും മദീനയിലേക്കും ഒഴുകുകയായിരുന്നു. ഉംറ തീർഥാടകരും രാത്രി നമസ്കാരങ്ങൾക്ക് അണിനിരന്നപ്പോൾ ഹറമും പരിസരവും ജനനിബിഡമായി. ഇശാ നിസ്കാരത്തിന് ശേഷം നടന്ന […]